Zygo-Ad

വടകര ആയഞ്ചേരിയില്‍ നാടുവിട്ടതിന്റെ കാരണം വ്യക്തമാക്കി വിഷ്ണു


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര ആയഞ്ചേരിയില്‍ നിന്നും കാണാതായ വിഷ്ണുവിനെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം.

ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണികളെത്തുടര്‍ന്നാണ് താന്‍ നാടു വിട്ടതെന്നാണ് വിഷ്ണുവിന്റെ മൊഴി.

താന്‍ മഡ്ഗാവ്, രത്നഗിരി, ഉഡുപ്പി എന്നിവിടങ്ങളിലാണ് താമസിച്ചത്. ഉഡുപ്പിയില്‍ വെച്ച്‌ മൊബൈല്‍ ഫോണ്‍ മോഷണം പോയി എന്നും വഴിയില്‍ കണ്ട മലയാളികളാണ് വെള്ളവും ഭക്ഷണവും നല്‍കിയതെന്നും വിഷ്ണു പൊലീസിനോട് പറഞ്ഞു.

ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. പതിനായിരം രൂപയാണ് 25 കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തത്.

 ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച്‌ ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

വിഷ്ണുവിനെ ഇന്നുരാവിലെ പയ്യന്നൂര്‍ സ്റ്റേഷനില്‍ വെച്ചാണ് കണ്ടെത്തുന്നത്. എട്ടു ദിവസം മുമ്പ് ആണ് വിഷ്ണുവിനെ കാണാതായത്. തുടര്‍ന്ന് വിഷ്ണുവിനെ വടകര പൊലീസ് സ്റ്റേഷനിലെത്തിച്ചു. നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് വഴിത്തിരിവായത്.

വളരെ പുതിയ വളരെ പഴയ