Zygo-Ad

നാറാണത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു



എടക്കാട്: കണ്ണൂർ നിയോജക മണ്ഡലത്തിലെ എടക്കാട് ഗ്രാമപഞ്ചായത്തിലെ നടാല്‍ - കിഴുന്ന എന്നീ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നടാല്‍ പുഴക്ക് കുറുകെ പുതുതായി നിർമ്മിച്ച നാറാണത്ത് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.

ഒൻപതു വർഷം കൊണ്ട് കേരളത്തിലെ പശ്ചാത്തല വികസന മേഖലയില്‍ വലിയ കുതിപ്പാണ് കാണാൻ സാധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയില്‍ മാത്രം 16 പാലങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്. 

കണ്ണൂരിലെ പുതിയ ടൂറിസം മേഖലകള്‍ക്ക് ഈ റോഡുകളും പാലങ്ങളും ഏറെ സഹായകരമാകുന്നതോടൊപ്പം നാടിൻറെ വികസന മുന്നേറ്റത്തിന് പുത്തൻ ഉണർവേകുകയും ചെയ്യുന്നു എന്ന് മന്ത്രി പറഞ്ഞു. പുരാവസ്തു പുരാരേഖ രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

നടാല്‍ പുഴയ്ക്ക് കുറുകെ ഉണ്ടായിരുന്ന വീതി കുറഞ്ഞ പഴയ പാലം പൊളിച്ചു മാറ്റി വീതി കൂടിയ പുതിയ പാലം നിർമ്മിക്കുന്നതിനായി 3.45 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. 

പാലത്തിന് 16.60 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും ഇരു ഭാഗങ്ങളിലും 1.50 മീറ്റർ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ ആകെ 11 മീറ്റർ വീതിയുണ്ട്. പാലത്തിൻ്റെ അടിത്തറയ്ക്ക് പൈല്‍ ഫൗണ്ടേഷനാണ് നല്‍കിയിട്ടുള്ളത്. 

പാലത്തിൻറെ ഇരുഭാഗങ്ങളിലും 30 മീറ്റർ നീളത്തില്‍ അനുബന്ധ റോഡുകളും കൂടാതെ ആവശ്യമായ ഇടങ്ങളില്‍ കോണ്‍ക്രീറ്റ് പാർശ്വ ഭിത്തിയും ഡ്രൈനേജും റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

കണ്ണൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ്, കണ്ണൂർ കോർപ്പറേഷൻ കൗണ്‍സിലർമാരായ കെ.വി കവിത, ഫിറോസ് ഹാസിം, പി വി കൃഷ്ണ കുമാർ, എം.കെ മുരളി, സി ലക്ഷ്മണൻ, രാഹുല്‍ കായക്കല്‍, പി കെ മുഹമ്മദ്, കെ.കെ ജയപ്രകാശ്, ഒ ബാലകൃഷ്ണൻ, കെ പി പ്രശാന്തൻ, പി ഹരീന്ദ്രൻ, അസ്ലാം പിലാക്കല്‍, കെ പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ