തലശ്ശേരി:ചൈനയിലെ ഗോൺസോ ഫുദ ആശുപത്രിയിൽ അർബുദ രോഗത്തിന് ചികിത്സയിരിക്കെ മരണമടഞ്ഞ പ്രമൂഖ ഓർത്തോ സർജനും, ഐ എം എ പ്രസിഡന്റുമായ ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ മുതദേഹം 8 ന്സംസ്കരിക്കും. ചൈനയിൽ നിന്ന് രാവിലെ പത്തുമണിയോടെ ടൗൺഹാളിനു സമീപത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതു ദർശനത്തിനു ശേഷം വൈകുന്നേരം 4.30 ന് സമുദായ ശ്‌മശാനത്തിലാണ് സംസ്കരിക്കുക.
ഗോൺസോ ഫ്യൂണറൽ ഹോമിലുള്ള മൃതദേഹം ഇന്നുച്ചക്ക് 2 ന് (ചൈന സമയം) ഗോൺസോ എയർ പോർട്ടിലെത്തിക്കും. രാത്രി 1.35 (ചൈന സമയം) നുള്ള ഖത്തർ എയർവേസിൽൽ ദോഹ എയർപോർട്ടിലും തുടർന്ന് ദോഹയിൽ നിന്നും 8 ന് പുലർച്ചെ 2.45 ന് കൊച്ചിയിലുമെത്തിക്കുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെ വീട്ടിലെത്തിക്കും.
ഏപ്രിൽ 30 ന് വൈകുന്നേരം മൂന്നിനാണ് ജയകൃഷ്ണൻ നമ്പ്യാർ മരണമടഞ്ഞത്. മരണ വിവരമറിഞ്ഞ് സ്‌പീക്കർ അഡ്വ.എ.എൻ ഷംസീർ, എം.കെ രാഘവൻ എം.പി, സ്പീക്കർ, എം എൽ എ മാരായ കെ.വി. സുമേഷ്, കെ.പി മോഹനൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല ടീച്ചർ, നികേഷ് കുമാർ, പി.കെ ശ്രീമതി ടീച്ചർ, ന്യായധിപന്മാർ തുടങ്ങി നിരവധി പേർ ചിറക്കരയിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.