കതിരൂർ: സുഹൃത്തിനെ സംഘം ചേർന്ന് മർദ്ദിക്കുന്നത് തടഞ്ഞ വൈരാഗ്യത്തില്‍ ദമ്പതികളെ അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി.
കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ കതിരൂരിൽ കഴിഞ്ഞ 26 ന് രാത്രി 9.45നാണ് സംഭവം.
കതിരൂരിലെ ഇ കെ. ശ്യാംജിത്ത് (28) ഭാര്യ അശ്വതി (25) എന്നിവർക്കാണ് മർദ്ദനമേറ്റത്. ശ്യാംജിത്തിനെ മരവടി കൊണ്ടു അടിച്ചു പരുക്കേല്‍പിക്കുകയും ഭാര്യയെ കാലിന് ചവുട്ടിയും അടിച്ചും പരുക്കേല്‍പിച്ചു. ശ്യാംജിത്തിന്റെ ഭാര്യ മാസം ഗർഭിണി ആണ്.
സംഭവത്തില്‍ ഒന്നാം പ്രതി വേറ്റുമ്മൽ സ്വദേശി അർഷാദ് അച്ചു, കതിരൂർ സ്വദേശികളായ ഷമീർ (രണ്ടാം പ്രതി), സജീർ (മൂന്നാം പ്രതി), അജ്മല്‍ (നാലാം പ്രതി) എന്നിവർക്കെതിരെ കതിരൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.