Skip to content
സ്‌കൂളിലെ അനധികൃത വ്യാപാരം അവസാനിപ്പിക്കുക; വ്യാപാരി വ്യവസായി സമിതി
സ്‌കൂളിലെ അനധികൃത വ്യാപാരം അവസാനിപ്പിക്കുക; വ്യാപാരി വ്യവസായി സമിതി

കണ്ണൂർ: ഭൂരിഭാഗം എയഡഡ്,അൺഎയ്ഡഡ് സ്കൂളുകളിലും സർക്കാർ സ്കൂളുകളിലും അടക്കം യൂണിഫോമും വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ പഠന സാമഗ്രികകളും ചില അധ്യാപകരുടെയും, പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിന് വേണ്ടി വ്യാപകമായി അനധികൃതമായിട്ടുള്ള വില്പന വർഷങ്ങളായി നടന്നുവരികയാണ്.ഇത്മായി ബന്ധപ്പെട്ടു മുൻ വർഷങ്ങളിൽ നിവേദനവും സമരങ്ങളും പ്രാക്ഷോഭണങ്ങളും നടത്തി ബന്ധപെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഈ വർഷവും ഇത് തുടരുന്ന സ്ഥിതിയാണ് ഉള്ളത്.

വ്യാപാരമേഖല വലിയ പ്രതിസന്ധി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അനധികൃതമായി നടക്കുന്ന ഇത്തരം വ്യാപാരം അവസാനിപ്പിക്കുന്നില്ലെങ്കിൽ സ്കൂൾവ്യാപാരം തടയുന്നതടക്കമുള്ള സമരത്തിലേക്ക് വ്യാപാരി സമൂഹം നിർബദ്ധിതമാവും.

ചുരുക്കം ചില സ്ഥലങ്ങളിൽ കോ-ഓപ്പറേറ്റീവ് സ്റ്റോർ മുഖാന്തിരമാണ് നടക്കുന്നതെങ്കിലും ഭൂരിഭാഗസ്ഥലങ്ങളിലും അധ്യാപകരും പി ടി എ യുമാണ് ഇതിനു നേതൃത്തം നൽകുന്നത്

അയൽ സംസ്ഥനത്ത് നിന്നും
മറ്റ് ഹോൾസെയിൽ വ്യാപാരികളിൽ നിന്നും സാമ്പത്തിക താൽപര്യത്തിനു വേണ്ടി അവർക്ക് കാശു കിട്ടുന്ന നിലയിൽ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വിലയിൽ യൂണിഫോം അടക്കമുള്ള സാധനങ്ങൾ വാങ്ങുവാൻ രക്ഷിതാക്കളെ നിർബന്ധിക്കുകയും അത് പുറത്തുനിന്ന് വാങ്ങുവാൻ പാടില്ല എന്നുള്ള നിലയിൽ നിർബന്ധം പിടിക്കുകയും ചെയ്യുകയാണ് ഭൂരിപക്ഷം സ്കൂളുകളും ചെയ്യുന്നത്

സർക്കാർ ഖജനാവിൽ എത്തേണ്ട ജി എസ് ടി ഉൾപ്പെടെ ഇല്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും നേരിട്ടും ഏജന്റ് മുഘേനയും ബില്ലില്ലാതെയും മറ്റും കൊണ്ടുവന്ന ഇത്തരം വ്യാപാരം മൂലം സംസ്ഥാന സർക്കാരിന് വൻ നികുതി ചോർച്ചയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

ഇത്തരം അനധികൃത വ്യാപാരം അവസാനിപ്പിച്ച് ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിനായി ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഇടപെടണമെന്ന് വ്യാപാരി വ്യവസായി കണ്ണൂർ ജില്ലാ എക്സി യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി വിജയൻ അദ്യക്ഷനായി സംസ്ഥാന ട്രഷറർ വി ഗോപിനാഥൻ ജില്ലാ സിക്രട്ടറി പി എം സുഗുണൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചാക്കോമുല്ലപ്പള്ളി,എം എ ഹമീദ് ഹാജി,കെ പങ്കജവല്ലി എന്നിവർ സംസാരിച്ചു. ഇത് സംബന്ധിച്ച നിവേദനം സർക്കാരിനു നൽകി

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..