തലശേരി:ഭാഗികമായി തുറന്ന ലോഗൻസ് റോഡ് വഴി ഇന്നലെ മുതൽ ബസ്സുകളെയും കടത്തി വിട്ടു. കോൺക്രീറ്റിംഗ് പൂർത്തിയാ ക്കിയ ലോഗൻസ് റോഡിന്റെ ആദ്യ റീച്ചായ ട്രാഫിക് പൊലീസ് സ്റ്റേഷൻ മുതൽ എൻ സിസി റോഡ് വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ തുറന്നിരുന്നത്. 6.4 കോടി രൂപ ചെലവഴിച്ചാണ് ട്രാഫിക് പോലിസ് സ്റ്റേഷൻ കവല മുതൽട്രാഫിക് പോലിസ് സ്റ്റേഷൻ കവല മുതൽ നാരങ്ങാപുറം മണവാട്ടി ജംഗ്ഷൻവരെ നവീകരിക്കുന്നത്. കോൺക്രീറ്റ് പ്രവർത്തി പൂർത്തിയാക്കിയ ആദ്യ റീച്ചിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ ചെറുവാഹനങ്ങളെ കടത്തിവിട്ടിരുന്നു.
നവീകരണ പ്രവർത്തികൾക്കായി ഇക്കഴിഞ്ഞ ഏപ്രിൽ 19 മുതലാണ് ലോഗൻസ് റോഡ് അടച്ചിരുന്നത്.അന്ന് മുതൽ ഇവിടത്തെയും പഴയ ബസ് സ്റ്റാന്റിലെയും കച്ചവട സ്ഥാപനങ്ങളിൽ വിറ്റുവരവുണ്ടായിരുന്നില്ല. വൈകിയാണെങ്കിലും ആദ്യ റീച്ച് തുറന്നതോടെ വ്യാപാരികൾ .ഏറെ ആശ്വസിക്കുകയാണ്. മഴ തടസ്സമായില്ലെങ്കിൽ ലോഗൻസ് റോഡിൽ മുകുന്ദ്മല്ലർ ജങ്ഷൻവരെയുള്ള രണ്ടാം ഘട്ട പ്രവൃത്തിയും ഉടൻ പൂർത്തിയാവും. മൂന്നാംഘട്ടത്തിലാണ് മുകുന്ദ് ജംങ്ഷൻ മുതൽ നാരങ്ങാപ്പുറം മണവാട്ടി ജംങ്ഷൻവരെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്യുന്നത്. റോഡ് നവീകരിക്കുന്നതിനൊപ്പം ഓവ്‌ചാലും പുതുക്കിപ്പണിയുന്നുണ്ട്. റോഡരികിലെ കുടിവെള്ള പൈപ്പും മാറ്റി സ്ഥാപിച്ചു. റോഡിലേക്ക് തള്ളിനിൽകുന്ന വൈദ്യുതി തൂണുകളും മാറ്റിയിരുന്നു