തലശ്ശേരി : ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസിൽ അനുജനെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജി ജെ. വിമൽ വെറുതേ വിട്ടു. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടാമ്പള്ളി രാഘവനഗർ കോളനിയിലെ പനയൻ പ്രകാശനെയാണ് (54) വിട്ടത്. സഹോദരൻ പനയൻ പവിത്രനാണ് കൊല്ലപ്പെട്ടത്.2015 നവംബർ 13-ന് വൈകീട്ടാണ് സംഭവം. പരിക്കേറ്റ പവിത്രൻ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ, 15-നാണ് മരിച്ചത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. പി. അജയകുമാർ, അഡ്വ. വി.ജെ. മാത്യു, അഡ്വ. ശീതൾപ്രകാശ് എന്നിവർ ഹാജരായി.