കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യർഥികൾക്ക് രാസലഹരി നൽകി ലൈംഗികാതിക്രമം നടത്തിയ പ്രതിക്കും ഭാര്യക്കുമെതിരെ വീണ്ടും കേസ്. പതിനെഴുവയസുകാരിയെ രാസലഹരി നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കസ്റ്റഡിയിൽ വാങ്ങിയെ പ്രതികളെ ചോദ്യം ചെയ്യും.
കുറ്റ്യാടി സ്വദേശി അജ്‌നാസും ഭാര്യ മിസറിയയും വിദ്യാർഥികൾക്ക് ലഹരി നൽകി ലൈംഗിക അതിക്രമം നടത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് പതിനേഴുവയസുകാരിയുടെ പരാതി ലഭിക്കുന്നത്. കേസിൽ ഇരയായ ആൺക്കുട്ടികളുടെ സുഹൃത്തായ പെൺക്കുട്ടിയേയും ഇവർ ലൈംഗികമായി ഉപദ്രവിച്ചു. അജ്നാസും മിസറിയയും ചേർന്നുനടത്തുന്ന സലൂണിന്റെ മറവിലായിരുന്നു ലഹരിക്കച്ചവടവും ലൈംഗികാതിക്രമവും.
കൂടുതൽപ്പേർ ഇരയായിട്ടുണ്ടോയെന്ന അന്വേഷണം നടക്കുകയാണ്. രണ്ടുവർഷം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം.ലഹരി വാങ്ങുന്നതിനായി കടകളിൽ മോഷണം നടത്തിയ വിദ്യാർഥികളുടെ മൊഴിയിൽ നിന്നാണ് പീഡനവിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് ഒളിവിൽ പോയ അജ്നാസിനെയും ഭാര്യയേയും പൊലീസ് പിടികൂടി. ഇരുവരും റിമാൻഡിൽ കഴിയുമ്പോഴാണ് വീണ്ടും പരാതി ലഭിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.