വടകര: വടകര റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ കാർബോർഡ് പെട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മദ്യം കണ്ടെത്തി.
45 കുപ്പി മാഹി വിദേശ മദ്യമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലർ 11.30 ഓടെ ആയിരുന്നു സംഭവം.
വടകര എക്സൈസ് സർക്കിള്‍ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കലും പാർട്ടിയും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ സബ് ഇൻസ്പെക്ടർ ധന്യയും പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒന്നാം നമ്പർ ഫാറ്റ് ഫോമില്‍ തെക്കേയറ്റത്തുള്ള വടകര എന്ന സൈൻ ബോർഡിന് സമീപത്തു നിന്നാണ് കാർബോർഡ് പെട്ടിയില്‍ മദ്യം കണ്ടെത്തിയത്.
പരിശോധനയില്‍ പ്രിവന്റി ഓഫീസർ ഉനൈസ് എൻ എം, സിഇഒ മാരായ ശ്യാം രാജ്, അനിരുദ്ധ്, റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി പി ബിനീഷ്, കോണ്‍സ്റ്റബിള്‍ മുരളി എന്നിവർ പങ്കെടുത്തു.