തലശേരി :പറശിനി മുത്തപ്പൻ മടപ്പുരയിൽ ദർശനത്തിനെത്തിയ കോഴിക്കോട് പന്തീരങ്കാവ് സ്വദേശിക ളെ ലോഡ്ജ് വാടകയുമായി ബന്ധപ്പെട്ടുള്ള തകർക്കത്തിൽ മർദിച്ച പ്രതിക്ക് രണ്ടുവർഷം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. കേസിലെ ഒന്നാംപ്രതിയും ടൂറിസ്റ്റ് ഹോം ജീവനക്കാര നുമായ ആറളത്തെ ഷൈജുവിനെ (55) ആണ് തലശേരി അഡീ ഷണൽ ജില്ലാസെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമ സ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുമാസം അധികതടവ് അനുഭവിക്കണം. കേസിലെ രണ്ടാംപ്രതി നീലേശ്വരം സ്വദേശി പ്രകാശനെ കുറ്റക്കാരനല്ലെ ന്ന് കണ്ട് കോടതി വെറുതെവിട്ടു.
2012 നവംബർ നാലിനാണ് കേസിനാസ്പദ സംഭവം. പുലർച്ചെ രണ്ടിന് സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘത്തിൽപ്പെട്ട സുദീ പ്, സുസ്മിത് സലാജ്, ഷിബിൻ, ഷീബ, ലതാബായി എന്നിവരെ പ്രതികൾ മർദിച്ചു പരിക്കേൽപ്പിച്ചെന്നാണ് കേസ്. തളിപ്പറമ്പ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ തളിപ്പറമ്പ് അഡീഷണൽ എസ്.ഐ ടി.കെ സുരേന്ദ്രനാണ് കോടതി യിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജയറാംദാസ് ഹാജരായി